Pages

Showing posts with label ആക്ഷേപം. Show all posts
Showing posts with label ആക്ഷേപം. Show all posts

Aug 31, 2009

മമ്മൂട്ടിയോ ബെര്‍ളിയോ...?

സ്നേഹപൂര്‍വ്വം മമ്മൂട്ടി

ഈ ബ്ലോഗിന്റെ യഥാര്‍ത്ഥ ഉടമ ആരാണ്?

മമ്മൂട്ടിയാണെങ്കില്‍ Feed burner email subscriptions ല്‍
നോക്കുമ്പോള്‍ ബെര്‍ളിതോമസ്സിന്റെ വിവരങ്ങളും ചിത്രവുമാണല്ലോ തെളിയുന്നത് !




ഇതിനെ എന്തു പേരു വിളിയ്ക്കണം? ബൂലോക തട്ടിപ്പെന്നോ ?
അതോ ഒരു പ്രമാണിയുടെ നാലാംകിട നമ്പരെന്നോ ?
അതോ ഇത് എന്റെ വെറും സംശയം മാത്രമോ ?

ബൂലോകത്താരെങ്കിലും ഇതിനൊരു മറുപടിതന്ന് ഈയുള്ളവന്റെ സംശയം തീര്‍ത്തു തരണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു...

May 9, 2009

ഇന്ത്യന്‍ റെയില്‍വേയും കൂതറ പരമുവിന്‍റെ പോക്കണംകെട്ട വര്‍ത്തമാനങ്ങളും...

യാത്രക്കാരുടെ ശ്രദ്ധക്ക്‌...

വലുതും ചെറുതും ചെറുതും വുലുതുമായ
തീവണ്ടി യാത്രകള്‍ സൌകര്യപ്രദമാക്കാന്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍.. ,
ആവശ്യമുള്ളവര്‍ക്കു വേണ്ടി മാത്രം...

ടിക്കറ്റ്‌ നമുക്കു ബാധകമല്ലെന്നു പ്രധാനമായും മനസ്സിലാക്കുക.
അല്ലാതെതന്നെ റയില്‍വേ ലാഭത്തിലാണ്‌.
സൌജന്യയാത്ര നോര്‍ത്തിന്ത്യന്‍സിന്‍റെ കുത്തകയല്ല.

പ്ളാറ്റുഫോം ടിക്കറ്റെന്ന തരംതാണ ഏര്‍പ്പാട്‌ ആരും മെയിന്‍റു ചെയ്യേണ്ടതില്ല.
അതു റയില്‍വേ ഉദ്യോഗസ്ഥര്‍ക്ക്‌ പുട്ടടിക്കാനുള്ളതാണ്‌.

ജനറല്‍ കോച്ചുകളില്‍ സീറ്റിലുറങ്ങുന്നവനെ തെറിവിളിച്ചോടിക്കാം.
വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ അവിടെക്കിടക്കാം.
ചെവിയില്‍ പഞ്ഞി തിരുകുന്നത്‌ നല്ലതാണ്‌.

ലൈറ്റും ഫാനും യധേഷ്ടം ഉപയോഗിക്കുക,
കറണ്ടുബില്ലു നമ്മള്‍ കൊടുക്കുന്നില്ലല്ലോ... !!

മേല്‍പ്പാലം തിരഞ്ഞു നടക്കുന്ന സമയംകൊണ്ട്‌ പാളം
മുറിച്ചു നടന്നാല്‍ നമുക്ക്‌ സമയം ലാഭിക്കാം.

ട്രയിനില്‍ കയറുമ്പോള്‍ ഇറങ്ങുന്നവര്‍ക്കു സൌകര്യം ഉണ്ടാക്കിക്കൊടുക്കാന്‍
നിന്നാല്‍ ട്രയിന്‍ അതിന്‍റെ വഴിക്കുപോകും.
അതിനാല്‍ ഇടിച്ചുതന്നെ കയറുക.

ഒരു ടേപ്പുറിക്കാര്‍ഡര്‍ കൂടെക്കരുതിയാല്‍ അതു നിങ്ങള്‍ക്ക്‌ ഉപകാരപ്പെടും.
അതു കുത്താനുള്ള സൌകര്യം മിയ്ക്ക ട്രയിനിലും വാതിലിനടുത്തായി കാണും.

ടിക്കറ്റെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കു പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തിയിട്ടില്ല.
റയില്‍വേ കനിഞ്ഞു നല്‍കിയിട്ടുള്ള ഈ സൌകര്യം പമാവധി പ്രയോജനപ്പെടുത്തുക.

ഓടുന്ന വാഹനത്തില്‍ കള്ളുകുടി അനുവദിച്ചിട്ടുള്ളതിനാല്‍
നമുക്ക്‌ ഓടിക്കുടിക്കാവുന്നതാണ്‌. പുവലിക്കുന്നവര്‍
ഫുട്ബോഡോ അപ്പര്‍ബെര്‍ത്തോ മാത്രം ഉപയോഗിക്കുക.

സമയത്തിന്‌ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബോംബു ഭീഷണി
എന്ന കലാപരിപാടി നടത്താവുന്നതാണ്‌.
ഇതു പലരും പലപ്പോഴും നടപ്പിലാക്കിയിട്ടുള്ളതാണ്‌.
ഇതിനുവേണ്ടി പ്രത്യേക മൊബൈലും സിംകാര്‍ഡും കരുതിയിരിക്കണം.
മറ്റാരുടെയെങ്കിലും ഐഡിയിലോ ഡ്യൂപ്ളിക്കേറ്റ്‌ ഐഡിയിലോ കണക്ഷനെടുക്കാം.

വണ്ടി സ്റ്റേഷനില്‍ നിറുത്തിയിടുമ്പോള്‍ ഒന്നിനും രണ്ടിനും പോകാം, കുലുങ്ങിക്കുലുങ്ങിയുള്ള ഏര്‍പ്പാട്‌ ശരിയായിക്കൊള്ളണമെന്നില്ല.

(കോയമ്പത്തൂരേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്‌ - ഈ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ ഓട്ടോറിക്ഷായില്‍ മാത്രമേ ഉക്കടത്തേക്കും ഗാന്ധിപുരത്തേക്കും പോകാവൂ... )

ശുഭയാത്ര.....

യുവര്‍ അറ്റന്‍ഷന്‍ പ്ളീസ്‌.....

May 1, 2009

തൊഴിലാളി ഐക്യം സിന്ദാബാദ്‌....!

അദ്ധ്യായം ഒന്ന്‌
കൊല്ലത്തിനടുത്ത്‌ കടക്കല്‍- പാറക്കാട്‌ അണ്ടിയാപീസ്‌...
താഴിട്ടുപൂട്ടിയ ഗേറ്റിന്റെ ഇരുവശത്തുമായി പന്തലുകള്‍ രണ്ട്‌...
കൊടികള്‍ക്കുമുണ്ട്‌ നിറവൈശിഷ്ട്യം...
പൂട്ടിക്കിടക്കുന്ന ഫാക്ടറി തുറപ്പിക്കാനുള്ള തത്രപ്പാടാണ്‌ !
മൂന്നുമാസത്തിലേറെയായിരിക്കുന്നു സമരം തുടങ്ങിയിട്ട്‌.
സാമ്പത്തിക പരാധീനത വിളിച്ചോതുന്ന മുഖങ്ങളെ കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി.
അടുപ്പില്‍ തീ പുകക്കാന്‍ കഴിയാത്ത തൊഴിലാളിസമൂഹം.....

അദ്ധായം രണ്ട്‌
അശാന്തിക്ക്‌ അറുതിയായി.
പുതിയ മാനേജുമെന്റിന്റെ കീഴില്‍ അണ്ടിക്കമ്പനി തുറന്നിരിക്കുന്നു.
ചിമ്മിനിക്കുള്ളില്‍നിന്ന്‌ കറുത്ത പുക ചുറ്റും പടരുന്നു.
അന്തരീക്ഷം നിറയെ അതിന്റെ ഗന്ധം...
തല്ല്‌... പീലിംഗ്‌... ഗ്രേഡിംഗ്‌...
തൊഴിലാളികള്‍ക്കു സന്തോഷം.
കമ്പനിവാതുക്കല്‍ ചായപ്പീടിക നടത്തുന്ന പൊട്ടന്‍പാക്കരനും ആഴ്ച്ചപ്പിരിവുകാരന്‍ അണ്ണാച്ചിക്കും അതിലേറെ സന്തോഷം...

അദ്ധ്യായം മൂന്ന്‌
അണ്ടിക്കമ്പനിയുടെ മുന്നിലെ പന്തലുകള്‍ വീണ്ടും സജീവമായിരിക്കുന്നു...
രണ്ടുകൂട്ടരും മത്സരിച്ചു മുദ്രാവാക്യം വിളിക്കുന്നു...
ബോണസ്സു കുറഞ്ഞതാണു പ്രശ്നമെന്നറിഞ്ഞു..!
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതിനും തീരുമാനമായി...
ഏതായാലും പന്തല്‌ പൊളിക്കണ്ട...
ഇനിയും ആവശ്യം എന്തായാലും വരും...
ഇത്‌ ഒരു സാമ്പിള്‍ മാത്രം..
മര്യാദയുള്ള തൊഴിലാളിയാവാന്‍ മനസ്സില്ലാഞ്ഞിട്ടല്ല.
അങ്ങനെ സംഭവിച്ചാല്‍ നേതാക്കള്‍ക്ക്‌ മെയ്യനങ്ങാതെ ഞണ്ണാന്‍ പറ്റില്ലല്ലോ..
ഹൈക്കോടതിയുടെ അഭിപ്രായം അക്ഷരം പ്രതി ശരിയാണ്‌.
തൊഴിലാളികള്‍ അവരുടെ കടമകളും കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വവും ചിന്തിക്കുന്നതില്‍ കൂടുതല്‍ അവരുടെ അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു.
അതുകൊണ്ടാണല്ലോ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വ്യവസായസ്ഥാപനങ്ങള്‍ കേരളത്തില്‍ മാത്രം പണം മുടക്കാന്‍ തയ്യാറാവുന്നത്‌..!
(തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുകയാണെന്നു കരുതരുത്‌. തന്റെ തൊഴില്‍ സ്ഥാപനം നന്നായിരിക്കണമെന്നു ആത്മാര്‍ത്ഥമായി കരുതുന്ന തൊഴിലാളികള്‍ ധാരാളമുണ്ട്‌).
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂലികിട്ടുന്നത്‌ കേരളത്തിലാണെന്നാണ്‌ തോന്നുന്നത്‌.
എന്നാലും ആക്രാന്തത്തിനു കുറവൊന്നുമില്ല..!
എത്ര കിട്ടിയാലും തികയാത്ത സ്വഭാവം നമുക്ക്‌ തീരെയില്ലല്ലോ.!
വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലെന്നു പേരു പറഞ്ഞു നടന്നതുകൊണ്ടു പ്രയോജനം പ്രതീക്ഷിക്കുന്നവര്‍ വാഴക്ക തിന്നുന്നതിനു പകരം "വാഴക്കാ"യെന്നു പറഞ്ഞു നടന്നാല്‍ മതി..!
ഒരു തൊഴില്‍ സ്ഥാപനം പൂട്ടിക്കാന്‍ വളരെ എളുപ്പമാണ്‌...
തൊഴിലാളികളെ പിരിച്ചു വിടുന്നതാണു പ്രശ്നമെങ്കില്‍ അവരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്നപരിഹാരം നടത്താന്‍ കഴിയും.
അതിനു തൊഴിലുടമകള്‍ ഒന്നു മനസ്സു വക്കണം.
പണിമുടക്കല്ല, ക്രിയാത്മകമായ ചര്‍ച്ചകളാണു വേണ്ടത്‌.
തൊഴില്‍ സ്ഥാപനത്തോടു കൂറുള്ള തൊഴിലാളികളെ തൊഴിലുടമ പീഢിപ്പിക്കുമെന്ന്‌ ഈയുള്ളവന്‌ അഭിപ്രായമില്ല.